പലസ്തീൻ തടവുകാരെ തിരികെനൽകുന്നതിനു പകരമായി ഗാസയിൽനിന്ന് പിടിച്ചെടുത്ത നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറി. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് പിടിച്ചെടുത്ത ശ്ലോമോ മൻസൂർ (86), ഒഹാദ് യഹലോമി (50), സാച്ചി ഇഡാൻ (50), ഇറ്റ്സിക് എൽഗരത്ത് (69) എന്നിവരുടെ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിക്കാൻ ഇസ്രായേൽ ഡി എൻ എ സാമ്പിളുകൾ പരിശോധിച്ചുവരികയാണ്.
വ്യാഴാഴ്ച പുലർച്ചെ, ഇസ്രായേൽ അറുനൂറിലധികം പലസ്തീൻ തടവുകാരെ വിട്ടയയ്ക്കാൻ തുടങ്ങിയിരുന്നു. നിരവധി ആളുകൾ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കും ഗാസയിലേക്കും മടങ്ങി. ശനിയാഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിലെ അവസാന കൈമാറ്റമായിരിക്കും ഇത്.
കൈമാറ്റത്തിന്റെ ഭാഗമായി തിരികെനൽകിയ നാലു മൃതദേഹങ്ങളിൽ നടത്തിയ ഡി എൻ എ പരിശോധനകളുടെ ഫലങ്ങൾ ഇസ്രായേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.