Saturday, February 22, 2025

മ്യാന്മറിലെ തട്ടിപ്പുകേന്ദ്രങ്ങളിൽനിന്ന് നൂറുകണക്കിന് വിദേശികളെ മോചിപ്പിച്ചു

മ്യാന്മറിലെ കാരെൻ സ്റ്റേറ്റിലെ ടെലികോം തട്ടിപ്പുകേന്ദ്രങ്ങളിൽ ജോലിചെയ്തിരുന്ന 20 രാജ്യങ്ങളിൽ നിന്നുള്ള 250 ലധികം ആളുകളെ ഒരു വംശീയ സായുധസംഘം മോചിപ്പിച്ച് തായ്‌ലൻഡിലേക്കു കൊണ്ടുവന്നു. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള തൊഴിലാളികളായിരുന്നു പകുതിയിലധികവും ഉണ്ടായിരുന്നത്.

കഴിഞ്ഞയാഴ്ച തായ് പ്രധാനമന്ത്രി പെയ്‌ടോങ്‌ടാർൺ ഷിനവത്ര ചൈനീസ് നേതാവ് ഷി ജിൻപിങ്ങിനെ കാണുകയും തായ്-മ്യാന്മർ അതിർത്തിയിൽ പെരുകിയിരിക്കുന്ന അഴിമതികേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

നല്ല ശമ്പളം വാഗ്ദാനം ചെയ്തോ, തായ്‌ലൻഡിൽ വ്യത്യസ്തമായ ജോലി ചെയ്യാമെന്നു കരുതി കബളിപ്പിച്ചോ ആണ് വിദേശതൊഴിലാളികളെ സാധാരണയായി മ്യാന്മറിലെ ഈ തട്ടിപ്പുകേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നത്. സൈബർ തട്ടിപ്പിന് ഇരയാകുന്നത് കൂടുതലും ഭാഷാപ്രാവീണ്യമുള്ള തൊഴിലാളികളാണ്. ഇംഗ്ലീഷ്, ചൈനീസ് ഭാഷകൾ അറിയുന്നവരെയാണ് തട്ടിപ്പുകാർക്ക് കൂടുതലും ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News