Thursday, April 17, 2025

യു എസ് താരിഫുകൾ ഏർപ്പെടുത്തിയതിനു ശേഷം പതിറ്റാണ്ടുകളിലെ ഏറ്റവും മോശം ഇടിവിലേക്കു നീങ്ങി ഏഷ്യൻ ഓഹരികൾ

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ആഗോളവിപണികളെ ബാധിച്ചതോടെ ഏഷ്യൻ ഓഹരികളും മോശം അവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങൾ മുതൽ കാറുകൾ വരെയുള്ള കയറ്റുമതിയുടെ പ്രധാന വിപണിയായി യു എസിനെ കണക്കാക്കുന്ന ഏഷ്യയിലെ നിർമ്മാണകേന്ദ്രങ്ങൾക്ക് ഇതൊരു തിരിച്ചടി ആയിരിക്കുകയാണ്.

“യു എസ് താരിഫ് വർധനവിന്റെ ആഘാതം ഏഷ്യയാണ് നേരിടുന്നത്. ചർച്ചകൾക്ക് ഇടമുണ്ടെങ്കിലും ഉയർന്ന താരിഫുകളുടെ പുതിയ വ്യവസ്ഥ നിലനിൽക്കും” – നിക്ഷേപസ്ഥാപനമായ വാൻഗാർഡിലെ ഏഷ്യ പസഫിക് ചീഫ് ഇക്കണോമിസ്റ്റ് ക്വിയാൻ വാങ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യു എസിൽ ഒരു ആഗോള വ്യാപാരയുദ്ധം മാന്ദ്യത്തിനോ, സാമ്പത്തിക മാന്ദ്യത്തിനോ പോലും കാരണമായേക്കാമെന്ന ആശങ്കയും ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളെ ബാധിക്കുന്നുണ്ട്. അത് ഏഷ്യൻ കയറ്റുമതിയെയും കൂടുതൽ ദോഷകരമായി ബാധിക്കും.

ഷാങ്ഹായ് മുതൽ ടോക്കിയോ വരെയും സിഡ്‌നി മുതൽ ഹോങ്കോംഗ് വരെയും ഏഷ്യ-പസഫിക് ഓഹരികൾക്ക് ഇടിവുണ്ടായി. പതിറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത നിലവാരത്തിലേക്കാണ് ഇടിവ് എത്തിയിരിക്കുന്നത്. യൂറോപ്യൻ വിപണികളും ആദ്യകാല വ്യാപാരത്തിൽ ഇടിഞ്ഞു. ബാങ്കുകളും പ്രതിരോധ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ച ട്രംപ് മിക്ക രാജ്യങ്ങൾക്കും 10 മുതൽ 46% വരെ പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോളതലത്തിലുണ്ടായ മാന്ദ്യത്തെ തുടർന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News