നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തെ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ മെയ് 3, 4 തീയതികളിലുണ്ടായ ആക്രമണത്തിൽ ഫുലാനി തീവ്രവാദികൾ ആറു ക്രൈസ്തവരെ കൊലപ്പെടുത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ ബാർക്കിൻ ലാഡി കൗണ്ടിയിൽ എൻ ടി വി, കക്കുരുക് എന്നീ ഗ്രാമങ്ങളാണ് തീവ്രവാദികൾ ആക്രമിച്ചത്.
“മെയ് നാലിന് രാത്രി 8:11 ഓടെ ബാർക്കിൻ ലാഡി എൽ ജി എ യിലെ ഗാഷിഷ് ജില്ലയിലെ കക്കുരുക് ഗ്രാമത്തിലേക്ക് അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയും മൂന്ന് ക്രൈസ്തവരെയും മറ്റു നാലുപേരെയും വെട്ടിക്കൊല്ലുകയുമായിരുന്നു. ഫുലാനി തീവ്രവാദികൾ നടത്തിയ ദാരുണമായ ഈ സായുധ ആക്രമണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. കൂടാതെ, മെയ് മൂന്നിന് ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എൻ ടി വി ഗ്രാമത്തിൽ പതിയിരുന്ന് അക്രമികൾ മറ്റു മൂന്നുപേരെ കൂടി കൊലപ്പെടുത്തി” – പ്രദേശത്തെ യുവനേതാവായ ബതുരെ ഇലിയ അഡസാരം പറഞ്ഞു.
പരിക്കേറ്റവർ ബാർക്കിൻ ലാഡി പട്ടണത്തിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്ലാമിക തീവ്രവാദികൾ നൈജീരിയയിൽ ആക്രമണം വ്യാപിപ്പിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.