മുൻ പ്രസിഡന്റ് ജോസഫ് കബിലയുടെ പ്രവർത്തനങ്ങളും പാർട്ടി അംഗങ്ങളുടെ അഭിമുഖവും റിപ്പോർട്ട് ചെയ്യുന്നതിൽനിന്നും മാധ്യമങ്ങളെ വിലക്കി കോംഗോ സർക്കാർ. കബിലയും അദ്ദേഹത്തിന്റെ പിൻഗാമിയായ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയുടെ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കു മടങ്ങിയിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തുകയും സൈന്യത്തിനെതിരെ പോരാടുന്ന എം 23 വിമതരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതിന്റെപേരിൽ കബിലയെ പ്രോസിക്യൂട്ട് ചെയ്യാൻ അധികാരികൾ സമ്മർദം ചെലുത്തുകയാണ്. അതേസമയം, രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ചില ഭാഗങ്ങളിലെ മാധ്യമസ്ഥാപനങ്ങൾ നിരോധനം പാലിക്കില്ലെന്ന് റെഗുലേറ്ററുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് എം 23 വക്താവ് പറഞ്ഞു. എന്നാൽ ഈ ഉത്തരവിനെക്കുറിച്ച് കബിലയുടെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പാർട്ടി സെക്രട്ടറി ഫെർഡിനാൻഡ് കാംബെരെ നിരോധനം നിരസിച്ചു. ഇത് എക്സിനെതിരായ ‘ഏകപക്ഷീയം’ ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.