പന്ത്രണ്ടു ക്രിസ്ത്യാനികളിലൊരാൾ, പ്രത്യേകിച്ച് അഞ്ച് കത്തോലിക്കരിൽ ഒരാൾ നാടുകടത്തലിന്റെ അപകടസാധ്യത നേരിടുന്നു അല്ലെങ്കിൽ അങ്ങനെയുള്ള ഒരാളോടൊപ്പം താമസിക്കുന്നു എന്ന് യു എസ് കത്തോലിക്കാ ബിഷപ്പുമാരും സുവിശേഷവത്കരണ നേതാക്കളും പുറത്തിറക്കിയ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ‘ശരീരത്തിന്റെ ഒരു ഭാഗം: അമേരിക്കൻ ക്രിസ്ത്യൻ കുടുംബങ്ങളിൽ നാടുകടത്തലിന്റെ സാധ്യതയുള്ള സ്വാധീനം’ എന്ന തലക്കെട്ടോടു കൂടിയ റിപ്പോർട്ട് മാർച്ച് 31 ന് യു എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ (USCCB) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിലാണ് ഇത്തരമൊരു വെളിപ്പെടുത്തലുള്ളത്.
യു എസ് സി സി ബി യുടെ മൈഗ്രേഷൻ ആൻഡ് റെഫ്യൂജി സർവീസസ് വകുപ്പും, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ്, വേൾഡ് റിലീഫ്, ഗോർഡൻ-കൺവെൽ തിയോളജിക്കൽ സെമിനാരിയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. “യേശുക്രിസ്തുവിന്റെ സഭ ‘ഒരാൾ ചേർന്നതല്ല, മറിച്ച് പലർ ചേർന്നതാണ്’ എന്ന കാഴ്ചപ്പാടിൽ ‘ഒരു ശരീരം’ എന്നാണ് അപ്പോസ്തലനായ പൗലോസ് വിശേഷിപ്പിച്ചത്. ഒരു അംഗം കഷ്ടപ്പെടുകയാണെങ്കിൽ എല്ലാ അംഗങ്ങളും അതിനൊപ്പം കഷ്ടപ്പെടുന്നു. ഒരു അംഗത്തെ ബഹുമാനിക്കുകയാണെങ്കിൽ, എല്ലാ അംഗങ്ങളും അതിൽ സന്തോഷിക്കുന്നു” എന്നും ഈ റിപ്പോർട്ടിൽ ഓർമ്മിപ്പിക്കുന്നു.
അമേരിക്കയിലെ ഭൂരിഭാഗം കുടിയേറ്റക്കാരും നിയമപരമായി സന്നിഹിതരാണെങ്കിലും ഒരു പ്രധാന അനുപാതം നാടുകടത്തലിന് ഇരയാകുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, ഡൊണാൾഡ് ട്രംപ്, ‘തിരഞ്ഞെടുപ്പിനുശേഷം അമേരിക്കയിൽ 20 ദശലക്ഷം വരെ നാടുകടത്തപ്പെടാവുന്ന കുടിയേറ്റക്കാർ ഉണ്ടാകാം” എന്നു പറഞ്ഞതിലും റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിക്കുന്നു. അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ ദിവസം പ്രസിഡന്റ് ട്രംപ് ഒപ്പിട്ടത് രേഖാമൂലമുള്ള കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നയമാണ്.