ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (DRC) കിഴക്കൻ മേഖലയിൽ ഡ്രോൺ ആക്രമണങ്ങളും സായുധപോരാട്ടങ്ങളും രൂക്ഷമാകുന്നത് പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് വലിയ ഭീഷണിയുയർത്തുന്നു. അതേസമയം, പതിറ്റാണ്ടുകളായി നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിച്ച് സംഘർഷഭരിതമായ മേഖലയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വെടിനിർത്തൽ കരാറിന്റെ നിബന്ധനകൾ ലംഘിച്ചതായി കോംഗോ സർക്കാരും റുവാണ്ട പിന്തുണയുള്ള എം23 വിമതരും പരസ്പരം ആരോപിക്കുന്നു.
കിഴക്കൻ കോംഗോയിൽ വർധിച്ചുവരുന്ന ഡ്രോൺ ആക്രമണങ്ങളും സായുധപോരാട്ടങ്ങളും മേഖലയിലെ സ്ഥിരതയെ വീണ്ടും ചോദ്യം ചെയ്യുന്നു. കിഴക്കൻ കോംഗോയിലെ തന്ത്രപ്രധാന നഗരമായ ഗോമയിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണം മേഖലയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്. ആക്രമണത്തിൽ യൂണിസെഫ് ഉദ്യോഗസ്ഥയുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. മുൻ കോംഗോ പ്രസിഡന്റ് ജോസഫ് കബിലയുടെ വീടിന് സമീപത്തായാണ് ആക്രമണം നടന്നത്.
സർക്കാർ സേനയാണ് ആക്രമണം നടത്തിയതെന്ന് റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ ആരോപിച്ചു. എന്നാൽ, എം23 വിമതർ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്.

