Thursday, May 15, 2025

ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ അഞ്ച് പേര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈനിക വക്താവ്

ഒക്ടോബര്‍ ഏഴിനു ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ അഞ്ച് പേരുടെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. സൈനിക വക്താവ് ഡാനിയല്‍ ഹഗാരിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം ഇസ്രയേലിലേക്ക് എത്തിച്ചതായും ഹഗാരി അറിയിച്ചു.

എലിയാഹു മാര്‍ഗലിറ്റ്, മായ ഗോറെന്‍, റോണന്‍ എന്‍ഗല്‍, ആര്യേ സല്‍മനോവിറ്റ്സ്, ഓഫിര്‍ സര്‍ഫതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഓഫിറിന്റെ മൃതദേഹം ഗാസയുടെ അതിര്‍ത്തി മേഖലയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊട്ടുപിന്നാലെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായുംസൈനീക വക്താവ് വ്യക്തമാക്കി.

അതേസമയം, 136 പേര്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലാണെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന പുറത്തിറക്കിയ പ്രസിതാവനയില്‍ പറയുന്നത്. ഇതില്‍ 17 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായും അവര്‍ വ്യക്തമാക്കുന്നു.

Latest News