യുക്രൈനിലെ അധിനിവേശ റഷ്യയിലെ സാധാരണക്കാർ അഭയം പ്രാപിക്കുകയും ഒഴിപ്പിക്കാൻ തയ്യാറെടുക്കുകയും ചെയ്തിരുന്ന ഒരു ബോർഡിംഗ് സ്‌കൂളിനുനേരെ മോസ്‌കോ ബോംബാക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി.
അഞ്ചു മാസമായി യുക്രേനിയൻ നിയന്ത്രണത്തിലുള്ള കുർസ്ക് മേഖലയിലെ സുഡ്‌ഷ പട്ടണത്തിൽ നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും ഡസൻകണക്കിന് ആൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ സൈന്യം അറിയിച്ചു. കെട്ടിടത്തിൽനിന്ന് എൺപതിലധികം പേരെ രക്ഷപെടുത്തിയതായാണ് റിപ്പോർട്ട്.
സംഭവം റഷ്യയെ ‘സഭ്യതയില്ലാത്ത ഒരു രാജ്യമായി’ തുറന്നുകാട്ടുന്നുവെന്ന് സെലെൻസ്‌കി എക്‌സിൽ പോസ്റ്റ് ചെയ്തു. “ഒരു റഷ്യൻ ഏരിയൽ ബോംബ്. ഡസൻകണക്കിന് സാധാരണക്കാർ അവിടെ ഉണ്ടായിരുന്നിട്ടും അവർ കെട്ടിടം നശിപ്പിച്ചു” – അദ്ദേഹം പറഞ്ഞു.
റഷ്യൻ അതിർത്തി കാവൽക്കാരെ അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റിൽ യുക്രൈൻ റഷ്യൻ ഒബ്ലാസ്റ്റായ കുർസ്കിലേക്ക് മിന്നൽ ആക്രമണം നടത്തിയിരുന്നു.