Sunday, May 11, 2025

‘ഓപ്പറേഷൻ സിന്ദൂർ’ – ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം: ആറുപേർ മരിച്ചു; 30 ലധികം പേർക്ക് പരിക്ക്

ബുധനാഴ്ച (മെയ് 7, 2025) ഇന്ത്യൻ സായുധസേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ, പാക്ക് അധിനിവേശ ജമ്മുകാശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു. എന്നാൽ പാക്കിസ്ഥാൻ സൈനികകേന്ദ്രങ്ങളൊന്നും ലക്ഷ്യം വച്ചിട്ടില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, ലക്ഷ്യമിട്ടതായി പറയപ്പെടുന്ന ഭീകര ക്യാമ്പുകൾ ലഷ്കർ-ഇ-തൊയ്ബ (എൽ ഇ ടി), ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുൾപ്പെടെ വിവിധ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.

“അതിർത്തി കടന്നുള്ള ഭീകരവാദ ആസൂത്രണത്തിന്റെ വേരുകൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ, പാക്ക് അധീന ജമ്മുകാശ്മീരിലെ ഒൻപതു തീവ്രവാദ അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളിൽ കേന്ദ്രീകൃത ആക്രമണങ്ങൾ നടത്തി” – പ്രതിരോധ മന്ത്രാലയം എക്‌സിൽ പറഞ്ഞു.

പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണരേഖയിലുള്ള ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ സൈന്യം കനത്ത മോർട്ടാർ ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ കൃഷ്ണ ഘാട്ടി, ഷാപൂർ, മങ്കോട്ട്, രജൗരി ജില്ലയിലെ ലാം, മഞ്ചകോട്ട്, ഗംബീർ ബ്രാഹ്മണ എന്നിവിടങ്ങളിൽ നിന്ന് ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News