ടെഹ്‌റാന്റെ ആണവ ലക്ഷ്യങ്ങളെച്ചൊല്ലി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി ഇറാനും അമേരിക്കയും റോമിൽ പുതിയ ആണവ ചർച്ചകൾ നടത്തും. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടി സ്വീകരിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെയാണ് ഈ തീരുമാനം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്കിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഒമാനിൽ നിന്നുള്ള മധ്യസ്ഥർ വഴി ചർച്ച നടത്തും.
അമേരിക്കയുമായുള്ള ആണവപദ്ധതിയിൽ ഒരു കരാറിലെത്തുന്നതു സാധ്യമാണെന്ന് ഇറാൻ വിശ്വസിക്കുന്നുവെന്ന് ഇറാൻ ഫോറിൻ മിനിസ്റ്റർ അബ്ബാസ് അറാക്കി മോസ്കോയിൽ പറഞ്ഞു. അതേസമയം, ഉപരോധങ്ങൾ ഉടൻ പിൻവലിക്കാമെന്ന് ചില ഇറാനിയൻ ഉദ്യോഗസ്ഥർ അനുമാനിച്ചതിനു ശേഷം പെട്ടെന്നുള്ള കരാറിന്റെ പ്രതീക്ഷകളെ തകർക്കാൻ ടെഹ്‌റാൻ ശ്രമിച്ചിരുന്നു.
“ഇറാനെ ആണവായുധത്തിൽ നിന്ന് തടയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഇറാൻ മികച്ചതാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്നും ട്രംപ് പറഞ്ഞു.