Saturday, May 10, 2025

യു കെ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കൾ സംയുക്തപിന്തുണ പ്രകടനത്തിനായി യുക്രൈൻ സന്ദർശിക്കും

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കൾ യുക്രൈനിലേക്കുള്ള പ്രതീകാത്മക സന്ദർശനത്തിനായി ശനിയാഴ്ച കീവിൽ എത്തും. യുക്രൈനെതിരെ വരാനിരിക്കുന്ന ഒരു വലിയ വ്യോമാക്രമണത്തെക്കുറിച്ച് യു എസിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഈ സന്ദർശനം. മോസ്കോ റെഡ് സ്ക്വയറിൽ വ്‌ളാഡിമിർ പുടിൻ ഒരു സെറ്റ്-പീസ് സൈനിക പരേഡ് നടത്തിയതിന് ഒരുദിവസത്തിനു ശേഷമാണ് ഈ സന്ദർശനം.

കെയർ സ്റ്റാർമർ, ഇമ്മാനുവൽ മാക്രോൺ, ഫ്രെഡറിക് മെർസ്, ഡൊണാൾഡ് ടസ്ക് എന്നിവർ ശനിയാഴ്ച പുലർച്ചെ കീവിൽ എത്തുമെന്നും യുക്രൈന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ കാണുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“റഷ്യയുടെ ക്രൂരവും നിയമവിരുദ്ധവുമായ പൂർണ്ണതോതിലുള്ള അധിനിവേശത്തിനെതിരെ ഫ്രാൻസ്, ജർമ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കളായ ഞങ്ങൾ യുക്രൈനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കീവിൽ നിൽക്കും” – നാലു നേതാക്കളും സംയുക്തപ്രസ്താവനയിൽ പറഞ്ഞു. അതേസമയം, നാല് യൂറോപ്യൻ നേതാക്കളും തങ്ങളുടെ സന്ദർശനവേളയിൽ സംഘർഷത്തിൽ 30 ദിവസത്തെ നിരുപാധികമായ വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News