Wednesday, March 12, 2025

വിമർശനങ്ങൾക്കിടയിലും വൻതാര ഉദ്ഘാടനം ചെയ്ത് മോദി

അംബാനി കുടുംബത്തിന്റെ പദ്ധതിയായ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാലയായ വൻതാര ഉദ്ഘാടനം ചെയ്ത് മോദി. ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് മാർച്ച് മൂന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പശ്ചിമസംസ്ഥാനമായ ഗുജറാത്തിലെ മൃഗശാല, ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകൻ 28 കാരനായ അനന്ത് അംബാനിയുടെ ഒരു പ്രിയപ്പെട്ട പദ്ധതിയാണ്. ‘ഇന്ത്യയിൽനിന്നും ലോകമെമ്പാടുമുള്ള’ 43 ഇനം മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു സ്വകാര്യ വന്യജീവിരക്ഷാ പുനരധിവാസ കേന്ദ്രം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.

വന്യജീവി വിദഗ്ധർ മൃഗങ്ങളുടെ ഉറവിടത്തെ ചോദ്യം ചെയ്യുന്ന ഇതൊരു വിവാദപദ്ധതിയാണ്. മൂവായിരം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ വന്യജീവി സങ്കേതത്തിലേക്ക് മോദിയെ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ അനന്ത് അംബാനി, മരുമകൾ രാധിക മർച്ചന്റ് അംബാനി എന്നിവർ ചേർന്നാണ് സ്വാഗതം ചെയ്തത്.

‘വൻതാര ശരിക്കും അഭിനന്ദനീയം’ എന്ന് നരേന്ദ്ര മോദി പറഞ്ഞു. എക്‌സിലെ ഒരു പോസ്റ്റിൽ, മോദി വൻതാരയുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും തന്റെ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. “വൻതാര പോലുള്ള ഒരു ശ്രമം ശരിക്കും അഭിനന്ദനീയമാണ്. നമ്മുടെ ഗ്രഹം പങ്കിടുന്നവരെ സംരക്ഷിക്കുക എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധാർമ്മികതയുടെ ഒരു ഊർജസ്വലമായ ഉദാഹരണമാണിത്” – അദ്ദേഹം പറഞ്ഞു.

ഏഴു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫോട്ടോയിലും മോദി ഒറാങ്ങ് ഉട്ടാനുകളുമായി കളിക്കുന്നതും വെളുത്ത സിംഹക്കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതും ഒരു ഒകാപിയെ തലോടുന്നതും മുതിർന്ന സിംഹങ്ങളോടും കടുവകളോടുമൊപ്പം പോസ് ചെയ്യുന്നതും കാണിച്ചു. പൊതുജനങ്ങൾക്കായി ഇതുവരെ ഇവിടം തുറന്നുകൊടുത്തിട്ടില്ലെങ്കിലും കഴിഞ്ഞ വേനൽക്കാലത്ത് മാർക്ക് സക്കർബർഗും ബിൽ ഗേറ്റ്സും ഇവിടെ സ്വകാര്യ സന്ദർശനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News