കഴിഞ്ഞ വർഷത്തെ ലോകാരോഗ്യ സംഘടന (WHO)യുടെ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച ഏഴു രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബഹാമാസ്, ബാർബഡോസ്, ഗ്രെനഡ, എസ്റ്റേണിയ, ഐസ്ലാൻഡ് എന്നിവയാണ് ഗ്രേഡ് നേടിയ രാജ്യങ്ങൾ. സ്വിസ് വായു ഗുണനിലവാര നിരീക്ഷണ സ്ഥാപനമായ ഐ ക്യു എയർ തയ്യാറാക്കിയ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ഐ ക്യു എയർ തയ്യാറാക്കിയ കണക്കുകൾ പ്രകാരം, 2024 ൽ ഏറ്റവും മലിനമായ രാജ്യം ചാഡും ബാംഗ്ലാദേശുമായിരുന്നു. ഇവിടങ്ങളിൽ ശരാശരി പുകമഞ്ഞിന്റെ അളവ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളെക്കാൾ 15 മടങ്ങ് കൂടുതലായിരുന്നു. മലിനവായുവിന്റെ ഉദ്ഭവത്തിലുള്ള മറ്റു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ചാഡിനും ബംഗ്ലാദേശിനുമൊപ്പം പാക്കിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോഗോയും ലിസ്റ്റിലുണ്ട്.
ഡോക്ടർമാർ പറയുന്നതനുസരിച്ച്, മലിനകരമായ വായു ആരോഗ്യത്തിനുതന്നെ ഹാനീകരമാണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. ഉയർന്ന രക്തസമ്മർദമാണ് ശരീരത്തിന് ഏറ്റവും അപകടമെങ്കിൽ, അപകരമായ മറ്റൊരു കാര്യം മോശം വായു ആണെന്നും അവർ പറയുന്നു.