Saturday, June 7, 2025

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന് കൂടിക്കാഴ്ച അനുവദിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. പ്രായപൂർത്തിയാകാത്തവർക്കുനേരെ സഭയ്ക്കുള്ളിൽനിന്ന് ഉണ്ടായേക്കാവുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്, ഫ്രാൻസിസ് പാപ്പ ആരംഭിച്ച ഈ പൊന്തിഫിക്കൽ കമ്മീഷൻ നിലനിൽക്കുന്നത്.

ജൂൺ അഞ്ച് വ്യാഴാഴ്ച രാവിലെയാണ് കമ്മീഷൻ അംഗങ്ങൾക്ക് പാപ്പ കൂടിക്കാഴ്ച അനുവദിച്ചത്. പ്രായപൂർത്തിയാകാത്തവരുടെയും ദുർബലവിഭാഗങ്ങളുടെയും ശരിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ഫ്രാൻസിസ് പാപ്പയുടെ ശൈലിയിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ താനുമായി നേരിട്ടുപങ്കുവയ്ക്കാൻ ലെയോ പാപ്പയും കമ്മീഷനംഗങ്ങളോട് ആവശ്യപ്പെട്ടു.

സഭയിൽ പ്രായപൂർത്തിയാകാത്തവർ നേരിടേണ്ടിവന്നിരുന്ന ചൂഷണങ്ങൾക്കെതിരെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വിവിധ തലങ്ങളിൽ ഇനിയും ഏറെ ശ്രമങ്ങൾ ആവശ്യമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രക്രാരം 2023 വർഷത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കമ്മീഷന്റെ റിപ്പോർട്ട് 2024 ഒക്ടോബർ 29 ന് പാപ്പയ്ക്കു മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നു. സഭയിൽ ദുർബലരായവർക്കും പ്രായപൂർത്തിയാകാത്തവർക്കും സുരക്ഷിതത്വം ഉറപ്പാക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായി കാനോനികനിയമം നവീകരിക്കുന്നതുൾപ്പെടെയുള്ള വിവിധ ശ്രമങ്ങളാണ് കത്തോലിക്ക സഭ നടത്തിവരുന്നത്. കർദിനാൾ ഷാൻ ഓമാലിയുടെ നേതൃത്വത്തിലാണ് കമ്മീഷൻ പ്രവർത്തിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News