Friday, February 21, 2025

കിഴക്കൻ ഡി ആർ കോംഗോയിലെ റുവാണ്ടൻ പിന്തുണയുള്ള വിമതർ കുട്ടികളെ കൊല്ലുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നതായി യു എൻ

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി ആർ സി) രണ്ടാമത്തെ പ്രധാന നഗരം പിടിച്ചെടുത്ത റുവാണ്ടൻ പിന്തുണയുള്ള വിമതർ കുട്ടികളെ കൊന്നൊടുക്കുകയും ആശുപത്രികളും വെയർഹൗസുകളും ആക്രമിക്കുകയും ചെയ്തതായി യു എൻ മനുഷ്യാവകാശ മേധാവി ആരോപിച്ചു. കഴിഞ്ഞയാഴ്ച ബുക്കാവു നഗരത്തിൽ പ്രവേശിച്ചതിനുശേഷം എം 23, കുട്ടികളെ കൊല്ലുന്നുവെന്ന് ഒരു പ്രസ്താവനയിൽ വോൾക്കർ ടർക്ക് പറഞ്ഞു.

കോംഗോ സർക്കാർസേനയും വിമതരും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതായി യു എൻ ഏജൻസികൾ മുമ്പ് ആരോപിച്ചിരുന്നു. വർഷാരംഭം മുതൽ ഇരുപക്ഷവും നടത്തിയ ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ ഈ മാസം ആദ്യം ഒരു കമ്മീഷൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം വടക്കുനിന്ന് 101 കിലോമീറ്റർ (63 മൈൽ) അകലെയുള്ള ഗോമ പിടിച്ചെടുത്തതിനുശേഷം 1.3 ദശലക്ഷം ജനസംഖ്യയുള്ള ബുക്കാവു നഗരം എം 23 വിമതർ ഞായറാഴ്ച പിടിച്ചെടുത്തു. ഗോമ പോരാട്ടത്തിൽ കുറഞ്ഞത് മൂവായിരം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

കിഴക്കൻ ഡി ആർ സി യുടെ ട്രില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ധാതുസമ്പത്തിന്റെ നിയന്ത്രണത്തിനായി മത്സരിക്കുന്ന നൂറിലധികം സായുധഗ്രൂപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എം 23. ലോകത്തിന്റെ സാങ്കേതികവിദ്യയുടെ ഭൂരിഭാഗത്തിനും ഇത് നിർണ്ണായകമാണ്. യു എൻ വിദഗ്ധരുടെ അഭിപ്രായത്തിൽ, അയൽരാജ്യമായ റുവാണ്ടയിൽ നിന്നുള്ള ഏകദേശം 4000 സൈനികരുടെ പിന്തുണ വിമതർക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News