ഇസ്രായേൽ ഇപ്പോൾ തങ്ങളുടെ എതിരാളികൾക്കെതിരെയുള്ള നിർണ്ണായക വിജയത്തിന്റെ വക്കിലാണ്. ഗാസയിൽ സൈനിക നടപടികൾ പുനരാരംഭിക്കുമ്പോൾ ഹമാസിന് മറ്റ് മാർഗങ്ങളൊന്നുമില്ലാതെ വരികയാണ്. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർന്നിരിക്കുന്നു. അവരുടെ സഖ്യകക്ഷികളുടെ എണ്ണവും വളരെ കുറഞ്ഞിരിക്കുകയാണ്. അതിനാൽതന്നെ ഇസ്രയേലുമായുള്ള യുദ്ധം അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്.
ഹൂതികൾ യു എസ് സേനയ്‌ക്കെതിരായ സ്വന്തം പോരാട്ടങ്ങളിൽ മുഴുകിയിരിക്കുന്നു. ഹിസ്ബുള്ളയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തെക്കൻ ലെബനനിൽനിന്നും സിറിയയിൽനിന്നും പിൻവാങ്ങേണ്ടിവന്നു. ഇതോടെ ഹമാസിനെ സഹായിക്കാൻ ഇവർക്കു കഴിയുന്നില്ല. അതുപോലെ, ഇറാനും ഇപ്പോൾ ഹമാസിനെ സഹായിക്കാനോ, പിന്തുണയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണ്.
ഹമാസ് തങ്ങളുടെ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും ഇസ്രായേൽ, ഗാസയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സൗദി-ഇസ്രായേൽ-യു എസ് കരാർ ഭാവിയെ കൂടുതൽ ദൃഢമാക്കുന്നു. എന്നിരുന്നാലും ബന്ദികളെ വിട്ടുനൽകാൻ ഹമാസ് വിസമ്മതിക്കുന്നതും നിയന്ത്രണം ഉപേക്ഷിക്കാൻ തയ്യാറല്ലാത്തിടത്തോളം കാലം ഗാസയിൽ അർഥവത്തായ ഒരു പുനർനിർമ്മാണം നടക്കില്ല. സൈനികപ്രവർത്തനങ്ങൾ നിർത്തുമെന്ന് ഇസ്രായേൽ സൂചന നൽകിയിട്ടില്ല. അതേസമയം ബന്ദികളെ ആയുധമാക്കാനോ, ഒഴിപ്പിക്കാനോ, തിരികെ അയയ്ക്കാനോ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുമില്ല.