Sunday, April 20, 2025

ഉക്രെയ്ന്‍ യുദ്ധം: ബ്രിട്ടനും ജര്‍മ്മനിയും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

ബ്രിട്ടനും ജര്‍മ്മനിയും ബുധനാഴ്ച സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. തങ്ങളുടെ പ്രതിരോധ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും യൂറോപ്യന്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും റഷ്യന്‍ സേനയെ പിന്നോട്ട് തള്ളുന്നതിനുള്ള പോരാട്ടത്തില്‍ ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുരാജ്യവും പ്രതിജ്ഞയെടുത്തു.

ബ്രിട്ടന്റെ പുതിയ പ്രതിരോധ മന്ത്രി ജോണ്‍ ഹീലി ബെര്‍ലിനില്‍ കരാറില്‍ ഒപ്പുവച്ചു. അവിടെ അദ്ദേഹം ജര്‍മ്മന്‍ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസിനൊപ്പം 1230 ജിഎംടിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ യൂണിയനിലെ സഖ്യകക്ഷികളുമായുള്ള പ്രതിരോധ ബന്ധം ആഴത്തിലാക്കാനുള്ള പുതിയ ലേബര്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന ഹീലിയുടെ സന്ദര്‍ശനം ഫ്രാന്‍സ്, പോളണ്ട്, എസ്തോണിയ എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് ദിവസത്തെ യാത്രയുടെ ഭാഗമാണ്.

യൂറോപ്യന്‍ സുരക്ഷ ഈ ഗവണ്‍മെന്റിന്റെ ആദ്യത്തെ വിദേശ, പ്രതിരോധ മുന്‍ഗണനയായിരിക്കുമെന്ന വ്യക്തമായ സന്ദേശം ഈ സന്ദര്‍ശനങ്ങള്‍ നല്‍കുന്നു. യുകെയും ജര്‍മ്മനിയും തമ്മിലുള്ള പുതിയ പ്രതിരോധ പ്രഖ്യാപനം നമ്മുടെ രാഷ്ട്രങ്ങളുടെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആഴമേറിയതും പുതിയതുമായ പ്രതിരോധ ബന്ധത്തിന് തുടക്കമിടുമെന്ന് ഹീലി പ്രസ്താവനയില്‍ പറഞ്ഞു.

സൈബര്‍ ഡൊമെയ്‌നിലേതു പോലുള്ള സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉക്രെയിനിന് മികച്ച പിന്തുണ നല്‍കുന്നതിന് പ്രതിരോധത്തിലും സുരക്ഷയിലും യൂറോപ്യന്‍ സഖ്യകക്ഷികളുമായി ബ്രിട്ടന്‍ സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് പുതിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ യോഗത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

 

Latest News