Monday, April 21, 2025

യുക്രൈനെ വിട്ടുനല്‍കാന്‍ തയാറല്ല; അവസാനം വരെ പോരാടുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി

രാജ്യത്തെ വിട്ടുനല്‍കാന്‍ തയാറല്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോണ്‍ബാസ് മേഖലയില്‍ മോസ്‌കോ സൈന്യത്തിനെതിരെ പോരാടാന്‍ തയാറാണെന്നും സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സെലെന്‍സ്‌കി വ്യക്തമാക്കി.

ഡോണ്‍ബാസ് മേഖല നല്‍കിയാല്‍ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യന്‍ നേതൃത്വത്തെയും സൈന്യത്തെയും താന്‍ വിശ്വസിക്കുന്നില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനില്‍പ്പ് തുടരുമെന്നും കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങള്‍ക്കൊപ്പമായിരിക്കും എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്ന് സെലെന്‍സ്‌കി ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുക്രെയ്‌നിലെ ജന ജീവനെ പുടിന്‍ ബഹുമാനിക്കുന്നില്ല. അതിനാല്‍ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിച്ചേക്കും. പേടിയില്ല മറിച്ച് തയാറെടുപ്പുകളാണ് വേണ്ടതെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

 

Latest News