Saturday, May 9, 2026

തെക്കൻ ലെബനനിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം

തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെ ക്രൈസ്തവ ദേവാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ‘സാൽവേറ്റോറിയൻ സിസ്റ്റേഴ്സിൻ്റെ’ ഉടമസ്ഥതയിലുള്ള ഒരു കോൺവെന്റും പഴയ സ്കൂളും ഇസ്രായേൽ സൈന്യം തകർത്തു.

2024-ൽ ലെബനന്റെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംപിടിച്ച യാറൂണിലെയും (Yaroun) ഡെർഡ്ഗായയിലെയും (Derdghaya) മെൽക്കൈറ്റ് പള്ളികൾ ആക്രമണത്തിൽ തകർക്കപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവ കേന്ദ്രങ്ങൾ തുടർച്ചയായി ലക്ഷ്യം വയ്ക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “പള്ളികളും സ്‌കൂളുകളും വീടുകളും വെറും കല്ലുകളല്ല; ഇത്തരം സ്ഥലങ്ങളെ ആക്രമിക്കുന്നത് മനുഷ്യന്റെ അന്തസ്സിന് നേരെത്തന്നെയുള്ള പ്രഹരമാണ്” എന്ന് ലെബനനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരുടെ കൗൺസിൽ അടുത്തിടെ മുന്നറിയിപ്പ് നൽകി.

സാധാരണ ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കണമെന്ന് കൗൺസിൽ ലെബനൻ സർക്കാരിനോടും ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു. ഈ ഗ്രാമങ്ങൾ ആരും അറിയാതെ വിസ്മൃതിയിലേക്ക് തള്ളപ്പെടാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News