Tuesday, July 21, 2026

അർജന്റീനയെ തകർത്ത് സ്പെയിൻ രണ്ടാം തവണയും ലോക ചാമ്പ്യന്മാർ

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ചാമ്പ്യന്മാരായ അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിനിന് ചരിത്രവിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളം നിറഞ്ഞു കളിച്ചത് സ്പെയിനായിരുന്നു. അർജന്റീനയുടെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ച സ്പാനിഷ് മുന്നേറ്റം 20-ഓളം ഗോൾ ശ്രമങ്ങളാണ് നടത്തിയത്. ലമീൻ യമാൽ, ഡാനി ഒൽമോ, ഓയർസബാൽ എന്നിവരുടെ നേതൃത്വത്തിൽ സ്പെയിൻ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മികച്ച സേവുകളാണ് ആദ്യപകുതിയിൽ സ്പെയിനിന് ഗോൾ നിഷേധിച്ചത്. എന്നാൽ ആദ്യപകുതിയിൽ ഒരു ഷോട്ട് പോലും ഉതിർക്കാൻ അർജന്റീനയ്ക്കായില്ല.

മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാനിരിക്കെ രണ്ടാം യെല്ലോക്കാർഡ് വഴങ്ങി എൻസോ ഫെർണാണ്ടസ് പുറത്തുപോയത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. പത്ത് പേരുമായാണ് അവർ എക്സ്ട്രാ ടൈം നേരിട്ടത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ നിക്കോ വില്ല്യംസ് നൽകിയ മികച്ച ഹെഡ്ഡർ പാസ് സ്വീകരിച്ച് ഫെറാൻ ടോറസ് തൊടുത്ത ശക്തമായ ഷോട്ട് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയിൽ തറയ്ക്കുകയായിരുന്നു.

മത്സരത്തിൽ മെസ്സിക്കും സംഘത്തിനും സ്വാഭാവിക കളി പുറത്തെടുക്കാൻ സ്പെയിൻ അവസരം നൽകിയില്ല. 117-ാം മിനിറ്റിലാണ് മെസ്സിയിലൂടെ അർജന്റീന മത്സരത്തിലെ ആദ്യ ഗോൾശ്രമം പോലും നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News