Thursday, July 9, 2026

ബംഗ്ലാദേശിൽ താണ്ഡവമാടി അഞ്ചാംപനി; നൂറുകണക്കിന് കുട്ടികൾക്ക് ജീവൻ നഷ്ടമായി

കഴിഞ്ഞ കുറച്ചു കാലമായി അഞ്ചാംപനിയെ വിജയകരമായി പ്രതിരോധിച്ചുപോന്നിരുന്ന ബംഗ്ലാദേശിൽ സ്ഥിതിഗതികൾ ഗുരുതരമാകുന്നു. മാർച്ചിൽ ആരംഭിച്ച അഞ്ചാംപനി പടർന്നുപിടിച്ച് ഇതുവരെ 750-ലേറെ ആളുകൾ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗവും പിഞ്ചുകുഞ്ഞുങ്ങളാണ്.

മൈമൻസിംഗിലെ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അനുവദിച്ചതിലും ഇരട്ടിയിലേറെ രോഗികളാണ് ഇപ്പോൾ ഓരോ വാർഡുകളിലും ചികിത്സയിലുള്ളത്. കിടക്കകൾ തികയാതെ വന്നതോടെ കുട്ടികളുമായി എത്തിയ മാതാപിതാക്കൾ ആശുപത്രി ഇടനാഴികളിലും തറയിലും തുണികൾ വിരിച്ചാണ് കഴിയുന്നത്.

മുൻപ് 90 ശതമാനത്തിലധികം കുട്ടികൾക്കും പ്രതിരോധകുത്തിവയ്പ്പ് നൽകാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അനുമോദനം പിടിച്ചുപറ്റിയ ഈ നേട്ടം പക്ഷെ പെട്ടെന്ന് തകിടം മറിഞ്ഞു. മാർച്ചിൽ രോഗബാധ രൂക്ഷമായതിന് ശേഷം 1,20,000-ത്തിലധികം ആളുകൾക്ക് അഞ്ചാംപനി ബാധിച്ചതായി സംശയിക്കുന്നു. റെജിസ്റ്റർ ചെയ്യപ്പെടാത്ത കേസുകൾ കൂടി കണക്കിലെടുത്താൽ യഥാർത്ഥ സംഖ്യ ഇതിലും എത്രയോ ഇരട്ടിയായിരിക്കുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

ശ്വാസോച്ഛ്വാസം, ചുമ, തുമ്മൽ എന്നിവയിലൂടെ അതിവേഗം പടരുന്ന ഈ രോഗം, കുട്ടികളിൽ ന്യൂമോണിയ, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. “ഇത്രയും വലിയൊരു അഞ്ചാംപനി ബാധ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയിരുന്ന ഒരു രോഗം എങ്ങനെയാണ് പെട്ടെന്ന് ഇങ്ങനെ പടർന്നുപിടിച്ചത് എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു,” എന്ന് മൈമൻസിംഗ് മെഡിക്കൽ കോളേജിലെ ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഗുലാം മൗല ആശങ്ക പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News