ഫ്രാൻസിലെ പ്രശസ്തമായ ബോർഡോ (Bordeaux) നഗരത്തിന് ഒമ്പത് മൈൽ അകലെ കാട്ടുതീ ഭീകരമായ പടരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഫ്രാൻസ് ഇതുവരെ കണ്ടതിൽവെച്ച ഏറ്റവും വലിയ കാട്ടുതീ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത കാട്ടുതീയാണിത്.
ഫ്രാൻസിൽ മാത്രം 2,20,-000-ത്തോളം ആളുകളെയും, തൊട്ടടുത്ത സ്പെയിനിൽ 1,00,000-ത്തിലധികം ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നഗരത്തിലേക്ക് തീ അടുക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറാവുകയാണെന്ന് ബോർഡോ മേയർ തോമസ് കസേനാവ് വ്യക്തമാക്കി. കൂടുതൽ ആളുകൾക്ക് അഭയം നൽകാൻ നഗരം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ഗിറോണ്ട് മേഖലയിൽ മാത്രം 42,000 ഹെക്ടറിലധികം ഭൂമി കത്തിനശിക്കുകയും 240-ഓളം വീടുകൾ തകരുകയും ചെയ്തു. ചൊവ്വാഴ്ച വീണ്ടുമെത്തുന്ന തീവ്രമായ ഉഷ്ണതരംഗം രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

