തെക്കൻ ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യത്തെ (IDF) ഭാഗികമായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിൽ. നിശ്ചയിച്ച കാലാവധിക്കുള്ളിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ സാധിക്കാത്തതിനെ തുടർന്ന് ചർച്ചകൾ വെള്ളിയാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ഇസ്രായേൽ എംബസി വക്താവ് അറിയിച്ചു.
അമേരിക്കയുടെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ലെബനൻ സൈനികരെ അതിർത്തിയിലെ ‘പൈലറ്റ് സോണുകളിൽ’ (Pilot Zones) വിന്യസിക്കുക എന്നതാണ് നിലവിലെ നിർദ്ദിഷ്ട പദ്ധതി. ഇസ്രായേൽ അതിർത്തിയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ലിറ്റാനി നദി (Litani River) വരെയുള്ള പ്രദേശങ്ങളിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ തയ്യാറാണെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ടെങ്കിലും, അതിർത്തിയിൽ തങ്ങളുടെ പ്രത്യേക സുരക്ഷാ മേഖല നിലനിർത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

