Tuesday, July 7, 2026

കേരളത്തിലെ ജനപ്രതിനിധികൾക്കെതിരെ 256 ക്രിമിനൽ കേസുകൾ; വിചാരണ വൈകുന്നതിൽ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ മുൻപും ഇപ്പോഴുമുള്ള എംപിമാർക്കും എംഎൽഎമാർക്കുമെതിരെ 256 ക്രിമിനൽ കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നതായി റിപ്പോർട്ട്. 2026 ഏപ്രിൽ നാല് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. പ്രതികളായ ജനപ്രതിനിധികൾക്ക് സമൻസുകളും വാറന്റുകളും അയയ്ക്കുന്നതിൽ പൊലീസ് വരുത്തിയ വൻ കാലതാമസം മൂലം ഇതിൽ ഭൂരിഭാഗം കേസുകളിലും വിചാരണ ആരംഭിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ പുരോഗതി നിരീക്ഷിക്കാൻ സുപ്രീം കോടതി നൽകിയ നിർദേശത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പ്രത്യേക കോടതികളിലെ കേസുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ നീതിന്യായ വിഭാഗം വഴി റിപ്പോർട്ട് തേടിയപ്പോഴാണ് നിയമനടപടികളിലെ മെല്ലെപ്പോക്ക് വ്യക്തമായത്.

നിലവിലുള്ളതും മുൻകാലത്തുണ്ടായിരുന്നതുമായ ജനപ്രതിനിധികൾക്കെതിരെ നിലവിലുള്ള ആകെ 256 കേസുകളിൽ 247 കേസുകൾ നിലവിൽ വിവിധ കോടതികളിൽ വിചാരണ കാത്തുകിടക്കുകയാണ്. അതിൽ ഒൻപത്‌ കേസുകൾ ഇപ്പോഴും പ്രാരംഭ അന്വേഷണഘട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News